Description
കഴിഞ്ഞ നൂറ്റാണ്ടിന്റെ ഒടുവിലാരംഭിച്ച് പല ദിശകളിലൂടെയും വ്യക്തികളിലൂടെയും വളർന്ന് ഭാഷയെയും സംസ്‌കാരത്തെയും ഉണർത്തിമുന്നോട്ടുപോയ കേരളീയ നവോത്ഥാനത്തിന്റെ ഏറ്റവും സാരവത്തായ ചില മൂല്യങ്ങളാണ് വി. ടി. യിലും അദ്ദേഹത്തിന്റെ മനുഷ്യദർശനത്തിലും പൂർത്തിനേടിയത്. വി. ടി. ഇന്നില്ല. അദ്ദേഹം ജനിക്കുകയും പ്രവർത്തിക്കുകയും ചെയ്ത സമൂഹമാകട്ടെ പരിചയപ്പെടുത്തിയാൽപ്പോലും വിശ്വസിക്കാനാവാത്തവിധം വിദൂരവിസ്മൃതമായിക്കഴിഞ്ഞു. എങ്കിലും ആ പഴയകാലത്തെയും അതിൽനിന്ന് ഇന്നത്തെ കേരളത്തിലെത്താൻ നാം സഞ്ചരിച്ച ദീർഘദൂരങ്ങളെയും ഓർമ്മപ്പെടുത്തിക്കൊണ്ട്, മാനുഷികതയുടെ വലിയൊരു രേഖയായി വി. ടി. യുടെ കൃതികൾ നമ്മോടൊപ്പമുണ്ട്. വിക്ടർയൂഗോപാവങ്ങളെക്കുറിച്ചു പറഞ്ഞപോലെ ചില േ പ്പാഴെങ്കിലും അവ നമ്മുടെ വർത്തമാനത്തിന്റെ വാതിലിൽ മുട്ടിവിളിക്കുന്നു. ഉവ്വ്, തീർച്ചയായും അവയ്ക്ക് നമ്മുടെ മുറിയിൽ ഇടമുണ്ട്. എവിടവിടെ മനസ്സ് അനാർദ്രവും അമാനുഷവും ആകുന്നുവോ, അവിടെവിടെ സ്‌നേഹവും ജലവും നിറച്ച ഈ കറുത്ത മഷിക്കുപ്പിക്ക് സ്ഥാനമുണ്ട്. എവിടെവിടെ മരുഭൂമികൾ ഉണ്ടാകുന്നുണ്ടോ അവിടവിടെ ഈ വേരുണങ്ങാത്ത വാക്കിന് ആഴവും പടർച്ചയുമുണ്ട്.
Reviews
There are no reviews yet.